Saturday, July 14, 2012

ഇടം-നേരം


ഈ സൂര്യകാന്തിപ്പാടങ്ങൾക്ക് മേൽ
തീക്കൊള്ളി വലിച്ചെറിഞ്ഞത്
വേനലോ,വേതാളമോ?
ഏതോ ശിശിരം
എല്ലാ പൂന്തോപ്പുകളെയും
അനാഥമാക്കിക്കഴിഞ്ഞു.
വെള്ളം മോന്താനുള്ള
തിടുക്കത്തിൽ
വേരുകൾ
ശ്വാസതടസ്സം വന്നുമരിച്ചതും
വാർന്നു വറ്റിയ
ജലകണങ്ങളെക്കുറിച്ച്
പുഴ അവസാനമായി ഓർത്തതും
ഒരേ ദിവസമായിരുന്നു.
ഋതുപ്പകർച്ചകളുടെ
വിചിത്രപേടകം
അന്ന്
അടഞ്ഞുകിടന്നിരുന്നു
- ദേശാഭിമാനി വാരിക ,2012 ജൂലൈ 15