ഇളംകാറ്റിനെക്കാള്‍
കുളിരുന്നത്
ജലത്തെക്കാള്‍
മിന്നിത്തിളങ്ങുന്നത്
എന്നെല്ലാം
ഓര്‍ത്തെടുത്ത്
പതുക്കെ,
ഓരോന്നും ,
ചേര്‍ത്തു ചേര്‍ത്തു വച്ച്
കവിതയാക്കാമെന്നു
വിചാരിച്ചതേയുള്ളൂ .
അപ്പോഴാണ്,
തെളിവാനില്‍ നിന്ന്
ഒരു നക്ഷത്രം പറന്നു വന്ന്
വാക്കുകളെയെല്ലാം
ഉമ്മവച്ചുറക്കിയത്.
നെഞ്ചോടു ചേര്‍ത്ത സൂര്യനെ വെടിയാതെ
പുല്ത്തുമ്പില് നിന്നടരുന്ന
ജലകണമായി , ആ നിമിഷം ഞാന്‍.
അപ്പോള്‍,
നിറഞ്ഞൂ , തുളുമ്പാതെ ,
കവിതയാം കടല്‍.
കുളിരുന്നത്
ജലത്തെക്കാള്‍
മിന്നിത്തിളങ്ങുന്നത്
എന്നെല്ലാം
ഓര്‍ത്തെടുത്ത്
പതുക്കെ,
ഓരോന്നും ,
ചേര്‍ത്തു ചേര്‍ത്തു വച്ച്
കവിതയാക്കാമെന്നു
വിചാരിച്ചതേയുള്ളൂ .
അപ്പോഴാണ്,
തെളിവാനില്‍ നിന്ന്
ഒരു നക്ഷത്രം പറന്നു വന്ന്
വാക്കുകളെയെല്ലാം
ഉമ്മവച്ചുറക്കിയത്.
നെഞ്ചോടു ചേര്‍ത്ത സൂര്യനെ വെടിയാതെ
പുല്ത്തുമ്പില് നിന്നടരുന്ന
ജലകണമായി , ആ നിമിഷം ഞാന്‍.
അപ്പോള്‍,
നിറഞ്ഞൂ , തുളുമ്പാതെ ,
കവിതയാം കടല്‍.
8 comments:
nice one another diamond in your crown
ഹായ്! സുന്ദരം! പുൽത്തുമ്പിലെ ജലകണങ്ങൾ, വിദൂ രനക്ഷത്രങ്ങൾ, നെഞ്ചിലെരിയുന്ന സൂര്യൻ .. ഒക്കെ കവിതയിൽ ഉൾച്ചേരട്ടേ! കടലാവട്ടെ!
നന്ദി, അരുണ്‍ ബാബു , ശ്രീനാഥന്‍
ഓരോന്നും ,
ചേര്‍ത്തു ചേര്‍ത്തു വച്ച്
കവിതയാക്കാമെന്നു
വിചാരിച്ചതേയുള്ളൂ .
അപ്പോഴാണ്,
തെളിവാനില്‍ നിന്ന്
ഒരു നക്ഷത്രം പറന്നു വന്ന്
വാക്കുകളെയെല്ലാം
ഉമ്മവച്ചുറക്കിയത്
ഭാഷയുടെ മാന്ത്രികസ്പര്‍ശം
thanks,anish!
ടീച്ചറുടെ ഈ കവിതയില്‍ കാല്പനികത പ്രസന്നമായല്ലോ ......
നന്നായിരിക്കുന്നു .
തെളിവാനില്‍ നിന്ന്
ഒരു നക്ഷത്രം പറന്നു വന്ന്
വാക്കുകളെയെല്ലാം
ഉമ്മവച്ചുറക്കിയത്....beautiful lines..
Thanks a lot , Bob , Sakshi
Post a Comment